കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി കെ നാരായണന്‍കുട്ടി പരാതി നല്‍കിയിരുന്നു. തെക്കേ ഗോപുര നടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തളളിയെന്നും പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങള്‍ കിടക്കുന്നുവെന്നുമുളള മാധ്യമവാര്‍ത്തയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു
പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശം അയച്ചവര്‍ക്കും, സമൂഹമാധ്യമത്തില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വ്വതി നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ചിലരുടെ തിരക്കഥയനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഒരു പൂരത്തിനുമില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും രാജേഷ് പറഞ്ഞു.
ലോക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറിയത്. ചടങ്ങുമാത്രമായി ചുരുക്കി 5 പേർ മാത്രമാണ് കൊടിയേറ്റിൽ പങ്കെടുത്തത്
ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് തൃശൂർ പൂരം ഈ വർഷം നടത്തേണ്ടെന്ന് തീരുമാനിച്ചത്